ഹേ! സുകാവ്യതരുണീമണീ! സുഭഗവൃത്തമൊത്തവടിവാര്‍ന്ന നിന്‍
ഹേമകോമളപദങ്ങളെന്‍ഹൃദയസാനുവില്‍നടനമേകയാല്‍.....
ഹാ!ഭവന്നിനവുകൂടി ഞാനധികയത്നമോടെയിഹ ചാര്‍ത്തിടും
ഹാരമൊന്നുമതികേമമല്ല തവകാന്തിയോലുമുടലേല്‍ക്കുവാന്‍.

Monday, October 10, 2011

കല്ലുടയുന്നു.
പൈദാഹത്താലംബുധി തേടി-
പ്പായുന്നർക്കനുമെന്നതുപോൽ
നൈദാഘം വൻ താണ്ഡവമാടി-
പ്പൊരിവെയിൽ തൂകും വേളയിലും
കൈയ്യാളുന്നൊരു ചുറ്റികയാലേ
തല്ലിയുടപ്പതു ലോകത്തിൻ
നെഞ്ചേറും കടുകുടിലതയാകും
കല്ലുകളോ? ഹേ!ബാലിക നീ!
സ്വാർത്ഥതപറ്റിക്കട്ടിപിടിച്ചവ
തീർത്തും പൊട്ടാക്കല്ലുകളാം
സാർത്ഥകമാമോ ജീവിതരണരവ-
മാർക്കും കർമ്മമിതൊരുനാളും?
പൂവണിമൃദുകരമാളും ത്വൽ സമർ
മേവിടുമെന്നും ച്ഛായകളിൽ
തൂവൽ വിരിപ്പതിനടിയിൽ സസുഖം
പാവകളൊത്തു രമിച്ചീടും
നീയോ! നീളും തണലായ്ത്തീരു-
ന്നായതുകണ്ടു നമിച്ചേ പോം
കായം ഭക്ഷണമകമേ കരുതാൻ
കുംഭം താനല്ലെന്നറിയുന്നു.
ധന്യേ! ജീവിതസംഗരമോരാൻ
വന്നു വിളിയ്ക്കും ശംഖൊലി നീ!

No comments:

Post a Comment

Followers