ഹേ! സുകാവ്യതരുണീമണീ! സുഭഗവൃത്തമൊത്തവടിവാര്‍ന്ന നിന്‍
ഹേമകോമളപദങ്ങളെന്‍ഹൃദയസാനുവില്‍നടനമേകയാല്‍.....
ഹാ!ഭവന്നിനവുകൂടി ഞാനധികയത്നമോടെയിഹ ചാര്‍ത്തിടും
ഹാരമൊന്നുമതികേമമല്ല തവകാന്തിയോലുമുടലേല്‍ക്കുവാന്‍.

Monday, October 10, 2011

വിശ്രാന്തിയിൽ.....

ഇരുളൊഴിഞ്ഞുപോയ് മെല്ലവേ ചെങ്കതിർ-
ച്ചുരുളഴിഞ്ഞിതാ വിരിയുന്നു മുന്നിലായ്
പൊരുളുയർന്നപോൽത്തെളിയുന്നു മാമക-
ത്തരളമാനസാകാശം പ്രശാന്തമായ്.
മൃദുലഭാവനാവീചികൾ തഴുകിയെൻ
വദനകുഡ്മളം വികചമായ് വന്നിതോ!
മധുരസാന്ദ്രമാം വാസനാതീർത്ഥമുൾ-
ക്കതിരിനോരത്ത് തുള്ളിനില്ക്കുന്നുവോ!
കഠിനയത്നിയാമേതോ കൃഷീവലൻ
തുടരെ നീർതളിച്ചുർവ്വരമാക്കിയീ-
തൊടികളൊക്കെ നൽ ഹരിതാഭമാക്കി ഹാ!
ചെടികളോരോന്നുമെത്രമേൽ മോഹനം.
പഴുതെ നിത്യവും പായും മനുഷ്യനീ-
പ്രകൃതിനല്കിടുന്നഭിരാമദർശനം
പലതുമറിയാതെ തേടുന്നു കൃത്രിമ-
പ്പുലരി പോലുമേ! കാലമേ! കൈതൊഴാം.
ത്വരിതയാന സഞ്ചാരമായ് ജീവിതം
പൊരുതിനേടുവാൻ മൽസരം താനതും
കരുതി നില്ക്കുവാൻ നേരമില്ലാ, വൃഥാ
കുരുതി നല്കലായ്ത്തീരുമെൻ യാത്രയിൽ.

No comments:

Post a Comment

Followers