ഹേ! സുകാവ്യതരുണീമണീ! സുഭഗവൃത്തമൊത്തവടിവാര്‍ന്ന നിന്‍
ഹേമകോമളപദങ്ങളെന്‍ഹൃദയസാനുവില്‍നടനമേകയാല്‍.....
ഹാ!ഭവന്നിനവുകൂടി ഞാനധികയത്നമോടെയിഹ ചാര്‍ത്തിടും
ഹാരമൊന്നുമതികേമമല്ല തവകാന്തിയോലുമുടലേല്‍ക്കുവാന്‍.

Friday, December 25, 2009

(ആത്മഹാസത്തോടെ)

ദ്യോവുംഭേദിച്ചുനില്‍ക്കും വരതരുനിരകള്‍ വെട്ടിവിറ്റിട്ടൊരു ശ്രീ-

താവുംഗേഹംനെടുങ്കന്‍ വലിയപലിശമേല്‍ കാശുവാങ്ങീട്ടു കണ്ണാ!

ആവുംമട്ടില്‍ പണിഞ്ഞീടുമവിടെയതിലോ സപ്രമഞ്ചാദിയുണ്ടാം.

പാവം! നമ്മോടുകൂടാനൊരുദിനമൊടുവില്‍ നീ വരും. കാത്തു നില്‍പ്പൂ.

No comments:

Post a Comment

Followers